അധ്യായം ഒമ്പത് സലഫികള്‍ പറയുന്നു: ഇസ്‌ലാമികേതര ഭരണകൂടങ്ങളെ ആദരിക്കാതിരിക്കുക!, ശത്രുത പുലര്‍ത്തുക!, തകര്‍ക്കുക!.



അധ്യായം ഒമ്പത് 

സലഫികള്‍ പറയുന്നു: ഇസ്‌ലാമികേതര ഭരണകൂടങ്ങളെ 

ആദരിക്കാതിരിക്കുക!, ശത്രുത പുലര്‍ത്തുക!, തകര്‍ക്കുക!.


സുഊദി അറേബ്യയിലെ മുന്‍ മുഫ്തിയായിരുന്ന ശൈഖ് ഇബ്നുബാസ് പറയുന്നു:



وكل دولة لا تحكم بشرع الله ولا تنصاع لحكم الله فهي دولة جاهلية، كافرة، ظالمة، فاسدة بنص هذه الآيات المحكمات، على أهل الاسلام بغضها ومعاداتها في الله وتحريم عليهم مودتها وموالاتها حتى تؤمن بالله وحده، وتحكم شريعته (نقد القومية العربية:50,51)                                                                                                          
         
(അല്ലാഹുവിന്റെ ശരീഅത്തിനെ അംഗീകരിക്കുകയോ അതനുസരിച്ച് വിധികല്‍പിക്കുകയോ ചെയ്യാത്തഎല്ലാ രാഷ്ട്രങ്ങളും വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെ ഖണ്ഡിതമായ പ്രഖ്യാപനമനുസരിച്ച് ജാഹിലിയ്യാ രാഷ്ട്രങ്ങളാണ്. അക്രമത്തിന്റെയും നിഷേധത്തിന്റെയും കുഴപ്പത്തിന്റെയും മാര്‍ഗങ്ങള്‍ കൈകൊണ്ടവയാണ്. അവ അല്ലാഹുവെ അംഗീകരിക്കുകയും അവന്റെ ശരീഅത്തിനെ വിധികര്‍ത്താവാക്കുകയും ചെയ്യുന്നതുവരെ അല്ലാഹുവിനുവേണ്ടി അവയോട് ശത്രുതയും വിദ്വേഷവും വെച്ചുപുലര്‍ത്തലും സ്നേഹബന്ധങ്ങള്‍ മുറിച്ചുകളയലും മുസ്ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണ്).

മറ്റു ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നല്‍കിയ ഏതാനും ഫത്വകള്‍ ഇപ്രകാരം വായിക്കാം:



وإن من أقبح السيئات وأعظم المنكرات التحاكم إلى غير شريعة الله من القوانين الوضعية والنظم البشرية وعادات الأسلاف والأجداد، وأحكام الكهنة والسحرة، والمنجمين التي وقع فيها كثير من الناس اليوم، وارتضاها بدلاً من شريعة الله التي بعث بها رسوله محمداً صلى الله عليه وسلم ولا ريب أن ذلك من أعظم النفاق، ومن أكبر شعائر الكفر والظلم والفسوق، وأحكام الجاهلية التي أبطلها القرآن الكريم وحذر عنها الرسـول صلى الله عليه وسلم (فتاوى الشيخ عبدالعزيز بن باز: 2/142)


(ഇക്കാലത്ത് അധിക ജനങ്ങളുമകപ്പെട്ട ഏറ്റവും മോശമായ തിന്മയും ഗുരുതരമായ പാപവുമാണ്അല്ലാഹുവിന്റെ ശരീഅത്തല്ലാത്ത മനുഷ്യനിര്‍മിത നിയമങ്ങള്‍, വ്യവസ്ഥകള്‍, പൂര്‍വികരുടെ ആചാരസമ്പ്രദായങ്ങള്‍, ജോത്സ്യന്മാരുടെയും ഗണിതക്കാരുടെയും ആഭിചാരകന്മാരുടെയും കല്‍പനകള്‍ തുടങ്ങിയവയിലേക്ക് വിധിതേടിപ്പോവുകഎന്നതുംഅല്ലാഹുവിന്റെ ശരീഅത്തിനുപകരം അവയില്‍ തൃപ്തിയടയുകഎന്നതും. അത്, ഏറ്റവും വലിയ കാപട്യവും സത്യനിഷേധത്തിന്റെയും അക്രമത്തിന്റെയുംഅധര്‍മത്തിന്റെയും ഏറ്റവും വലിയ ചിങ്ങളും വിശുദ്ധ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തിയതും പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയതുമായജാഹിലിയ്യാ വിധികളുമാണെന്നകാര്യത്തില്‍ സംശയമില്ല.)



سؤال‏:‏ أرجو إفادتنا عن بعض المسلمين الذين يقسمون بالله على احترام القوانين الوضعية مع أن هذه القوانين تعارض الشريعة الإسلامية، فهل هذا العمل من الأعمال المحرمة، حيث جرت بعض المجالس التشريعية على أن يقسم العضو عند اختياره على هذا القسم، يرجى بيان الحكم الشرعي في ذلك‏؟
جواب‏:‏ لا يجوز ذلك من غير يمين فكيف مع اليمين‏؟‏‏!‏ ولا شك أنه مع اليمين يكون أشد إثما‏.‏( رقم ‏الفتوى ‏: ‏7802‏)‏‏

     
(ചോദ്യം: മനുഷ്യനിര്‍മിത നിയമങ്ങളെ -അവ ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാണെന്നതോടൊപ്പം- ആദരിക്കുമെന്ന് അല്ലാഹുവില്‍ ആണയിട്ടുപറയുന്ന മുസ്‌ലിംകളായ ചിലയാളുകളുണ്ട്. ഇവരുടെ ഈപ്രവര്‍ത്തനം നിഷിദ്ധമല്ലേ?. ചില നിയമനിര്‍മാണ സഭകള്‍ അവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് വേളകളില്‍ ഇപ്രകാരം -മനുഷ്യനിര്‍മിത നിയമങ്ങളെ ആദരിക്കുമെന്ന് പ്രതിജ്ഞ ചെയ്യിക്കാറുണ്ട്. ഇക്കാര്യത്തിലുള്ള ഇസ്ലാമിക വിധി വ്യക്തമാക്കിത്തന്നാലും.

മറുപടി: സത്യം ചെയ്യല്‍ ഇല്ലെങ്കില്‍ പോലും മനുഷ്യനിര്‍മിത നിയമങ്ങളെ ആദരിക്കാന്‍ പാടില്ല.എന്നിരിക്കെ സത്യം ചെയ്തുകൊണ്ടുള്ള ആദരവിനെ കുറിച്ച് എന്തുപറയാന്‍?!. അത് അതികഠിന പാപമാണെന്ന കാര്യത്തില്‍ സംശയമേയില്ല.)



ശൈഖ് മുഹമ്മദ് അല്‍ അമീന്‍ അശ്ശന്‍ഖീത്വി എഴുതുന്നു:



الإشراك بالله في حكمه، والإشراك به في عبادته، كلها بمعنى واحد، لا فرق بينهما ألبتة، فالذي يتبع نظاماً غير نظام الله، وتشريعاً غير تشريع الله، كالذي يعبد الصنم، ويسجد للوثن، لا فرق بينهما ألبتة بوجه من الوجوه، فهما واحد وكلاهما مشرك بالله (أضواء البيان للشنقيطي: 7/162)          


(അല്ലാഹുവിന്റെ നിയമ നിര്‍മാണത്തില്‍ പങ്കുചേര്‍ക്കുക എന്നതും ഇബാദത്തില്‍ പങ്കുചേര്‍ക്കുകഎന്നതും ഒരേ അര്‍ഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. അവ രണ്ടിനുമിടയില്‍ തീരെ അന്തരമില്ല. ദൈവേതര വ്യവസ്ഥയെ പിന്‍പറ്റുന്നവന്‍ ബിംബാരാധകനെ പോലെയും വിഗ്രഹങ്ങള്‍ക്ക് സാഷ്ടാംഗം

ചെയ്യുന്നവനെപ്പോലെയും തന്നെയാണ്. ഒരു നിലക്കും ആ രണ്ടിനുമിടയില്‍ അന്തരമില്ല. രണ്ടും ഒന്നുതന്നെ. രണ്ടുകൂട്ടരും മുശ്രിക്കുകള്‍ തന്നെ.)



ശൈഖ് മുഹമ്മദ് ബിന്‍ ജമീല്‍ സൈനു: ################ എന്ന ഗ്രന്ഥത്തില്‍ ലാഇ

ലാഹ ഇല്ലല്ലായുടെ അര്‍ഥം വിശദീകരിച്ചുകൊണ്ട് പറയുന്നു:

#################################################################

(ഖുര്‍ആനും സുന്നത്തുമനുസരിച്ച് വിധികല്‍പ്പിക്കല്‍ മുസ്‌ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണ്. എല്ലാ കാര്യങ്ങളിലും അതിലേക്ക് മാത്രം വിധിതേടിപ്പോകലും. ഫ്രഞ്ച്, ബ്രിട്ടീഷ് നിയമവ്യവസ്ഥകളേയും,അതുപോലുള്ള ഇസ്‌ലാമിക വിരുദ്ധമായ മറ്റു വ്യവസ്ഥകളേയും അവരുടെ നാടുകളില്‍ നിന്ന് നീക്കംചെയîലും അവരുടെ ബാധ്യതയാണ്.) അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് എഴുതുന്നു: 'എല്ലാ ത്വാഗൂത്തുകളുടെയും സിംഹാസനങ്ങളെതകര്‍ക്കുവാനും വിശ്വാസം, ആചാരം, സ്വഭാവം, ജീവിത വ്യവസ്ഥ എന്നിവയില്‍ കഴിഞ്ഞ പതിമൂന്ന് നൂറ്റാണ്ടുകാലം മാത്രമല്ല, ലോകാവസാനം വരെയും ലോകം കണ്ട ഏറ്റവും മഹത്തായ ഒരു സമൂഹത്തെസംവിധാനിക്കുവാന്‍ നബി(സ)ക്ക് സാധിച്ചു.'('മുസ്‌ലിംകളും രാഷ്ട്രീയ പ്രവര്‍ത്തനവും' എന്ന കൃതിയില്‍നിന്ന്).



ജമാഅത്തെ ഇസ്‌ലാമിയുടെ 'തീവ്രവാദ'ത്തിന് തെളിവായി മുജാഹിദുകള്‍ എടുത്തുദ്ധരിക്കുന്നു:



'ഇതല്ലാത്ത ആദര്‍ശത്തിലും പദ്ധതിയിലും അധിഷ്ഠിതമായ മുഴുവന്‍ ഭരണകൂടങ്ങളേയും ഇസ്‌ലാം എതിര്‍ക്കുന്നു. അവയെ പൂര്‍ണമായും നശിപ്പിക്കണമെന്ന് അതാഗ്രഹിക്കുന്നു. ഭരണം നടത്തുന്നത് ആരെന്നോ ഗവണ്‍മെന്റ് ഏതെന്നോ ഇവിടെ പ്രശ്നമല്ല'. (ജിഹാദ് -മൌദൂദി, പേജ്:8,9)

'യാഥാര്‍ഥ്യം ഇതായിരിക്കെ, നാം ഇസ്‌ലാമിന്റെ യാഥാര്‍ഥ്യമറിഞ്ഞുകൊണ്ട് വിശ്വസിക്കുന്നുവെങ്കില്‍തീര്‍ച്ചയായും നമ്മുടെ സാന്നിദ്ധ്യം അനിസ്‌ലാമിക ഭരണകൂടത്തിന് തുറന്ന വെല്ലുവിളിയാവുക തന്നെവേണം. ഈ വഴികേടില്‍നിന്ന് അവരെ പുറത്തുകൊണ്ടുവരാന്‍ അവര്‍ക്ക് നാം ഉപദേശങ്ങള്‍ നല്‍കുകയും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യും. അവരോട് യുദ്ധം ചെയ്യുകയില്ല. എന്നാല്‍ ദൈവത്തിന്റെ അടിമകളെ ദൈവേതരരുടെ അടിമകളാക്കാനും അവര്‍ക്കൊരിക്കലും അവകാശമില്ല. ഈ ഫിത്നവാളിന്റെ ശക്തികൊണ്ട് തുടച്ചുനീക്കണം. കുഫ്റ് അവരുടെ പാതയില്‍നിന്ന് മാറിനില്‍ക്കുന്നത് വരെ വിശ്വാസിയുടെ വാള്‍ ഉറയില്‍ പോവുകയില്ല'.(തഫ്ഹീമാത്ത്: 1/113,114-മൌദൂദി. ഉദ്ധരണം: ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തിലേക്ക്?!.-ഐ.എസ്.എം കോഴിക്കോട് സിറ്റി ലഘുലേഖ)



2009 മാര്‍ച്ച്13ലെ വിചിന്തനം വാരികയില്‍ 'വിഭ്രാന്തിയല്ല, വിവേകമാണ്' എന്ന ലേഖനത്തില്‍ കബീര്‍ എം പറളി എഴുതുന്നു: 'സയ്യിദ് ഖുതുബിനെയും, സയ്യിദ് മൗദൂദിയെയും, ഹസനുല്‍ ബന്നയെയും അവരുടെ തീപ്പൊരി ഗ്രന്ഥങ്ങളെയും മറച്ചുവെച്ചുകൊണ്ടുള്ള ഇത്തരം(മുസ്‌ലിം ഭീകരവാദത്തിന്റെ ഉത്തരവാദികളെന്ന് മീഡിയ ചിത്രീകരിക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് സലഫികളാണുള്ളത് എന്ന പ്രബോധനംലേഖകന്റെ നിരീക്ഷണം-ലേ.)പ്രസ്താവനകള്‍ പൊതുജന സമക്ഷം സ്വയം പരിഹാസ്യമാകാനേ ഉപകരിക്കൂ. ത്വാലിബാന്റെയും അല്‍ഖ്വായിദയുടെയും ഹിസ്ബുല്ലയുടെയും സൈദ്ധാന്തികാടിത്തറ ഏത് വഹാബികളുടേതാണെന്ന് ജനം എന്നോ തിരിച്ചറിഞ്ഞതാണ്. ലോകത്ത് അശാന്തിയുണ്ടാക്കുന്ന സകല തീവ്രവാദി സംഘങ്ങള്‍ക്കും അപ്പവും വെള്ളവുമായി നിന്നിട്ടുള്ളത്, ജമാഅത്തെ ഇസ്‌ലാമിയുടെ ആചാര്യനായമൗദൂദിയുടെയും, അദ്ദേഹത്തിന്റെ ആശയങ്ങള്‍ ആവോളമുള്‍ക്കൊണ്ട ഖുതുബിന്റെയും ജിഹാദീ ഗ്രന്ഥങ്ങളാണ്....

മുഴുവന്‍ തീവ്രവാദി സംഘങ്ങളെയും അവരുടെ നിലപാടുകളെയും പ്രമാണബദ്ധമായി അപലപിച്ചവരാണ് സലഫി പണ്ഡിതന്മാര്‍.(പേജ്:10)



പ്രിയ മുജാഹിദ് സുഹൃത്തെ, നെഞ്ചത്ത് കൈവെച്ച് അല്ലാഹുവിനെ സാക്ഷി നിര്‍ത്തി പറയൂ, മേലുദ്ധരിച്ച സയ്യിദ് മൌദൂദിയുടെ, വാചകങ്ങള്‍ തീവ്രാദത്തിനുള്ള പ്രോത്സാഹനമാണെങ്കില്‍, ദൈവേതര ഭരണകൂടങ്ങളോട് ശത്രുതയും വിദ്വേഷവും വെച്ചുപുലര്‍ത്തണമെന്നും ബന്ധങ്ങള്‍ മുറിച്ചുകളയണമെന്നും, നാട്ടില്‍ നിന്ന് പുറത്താക്കണമെന്നും, അവയുടെ നിലനില്‍പ്പില്‍ തൃപ്തിയടയരുതെന്നും അവയെ ആദരിക്കരുതെന്നും, മുഹമ്മദ് നബി(സ) തന്റെ കാലത്തെ എല്ലാ ത്വാഗൂത്തുകളുടെയും സിംഹാസനങ്ങള്‍ തകര്‍ത്തു

എന്നും പറഞ്ഞ തലയെടുപ്പുള്ള സലഫി പണ്ഡിതന്മാരല്ലേ ഇക്കാര്യത്തില്‍ മൌദൂദിക്ക് മാതൃക?!. അപ്പോള്‍ അവരല്ലേ തീവ്രവാദത്തിന്റെ തലതൊട്ടപ്പന്മാരും ഊര്‍ജസ്രോതസ്സും ആകേണ്ടത്?. അവരെ വെള്ളപൂശിമൌദൂദിയെ മാത്രം വിമര്‍ശിക്കുന്നത് ബുദ്ധിപരമായ കാപട്യമല്ലേ?. തീര്‍ന്നില്ല, ഇസ്‌ലാമല്ലാത്ത വ്യവസ്ഥകള്‍ക്ക് മുസ്‌ലിംകള്‍ വെല്ലുവിളിയായി മാറണമെന്നും ഫിത്നയില്ലാതാകുന്നതുവരെ അവരോട് യുദ്ധം ചെയ്യണമെന്നും പറഞ്ഞ മൌദൂദിയുടെ വാക്കുകളില്‍ തീവ്രവാദം കണ്ടെത്തുന്നവര്‍, 'ഫിത്നയില്ലാതാവുകയും ദീന്‍ പൂര്‍ണമായും അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ അവരോട് യുദ്ധം ചെയ്യുക' എന്ന് കല്‍പിച്ച ഖുര്‍ആനെ കുറിച്ചും 'ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നതുവരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടു', എന്നുപറഞ്ഞ പ്രവാചകനെ സംബന്ധിച്ചും, ഖുര്‍ആന്‍ ഇവിടെ എടുത്തുപറഞ്ഞ 'ഫിത്ന'ക്ക് ശിര്‍ക്ക് എന്നര്‍ഥം പറഞ്ഞ്, ലോകത്ത് ശിര്‍ക്ക് ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യുക എന്ന് വിശദീകരിച്ച ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബിനെ പറ്റിയും എന്തുപറയുന്നു?. അവരൊക്കെയും തീവ്രവാദത്തിന്റെ തലതൊട്ടപ്പന്മാരും ഊര്‍ജ്ജ സ്രോതസ്സുമായിരുന്നോ?. 1996 ജൂലൈ മാസത്തെ സല്‍സബിലില്‍ കെ. ഉമര്‍ മൌലവി എഴുതിയത് ഇപ്രകാരമാണ്: 'ഫിത്ന ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യുക'' എന്ന ആയത്തില്‍ ഫിത്നക്ക് സുന്നി പരിഭാഷയില്‍ ശിര്‍ക്ക് എന്നാണര്‍ഥം. ഇബ്നു അബ്ദില്‍ വഹ്ഹാബിന്റെ നിലപാടും ഇതുതന്നെ....സുന്നികളുടെയും ഇബ്നു അബ്ദില്‍ വഹ്ഹാബിന്റെയുംവീക്ഷണം ഞങ്ങള്‍ ശക്തിയുക്തം എതിര്‍ക്കുന്നു.'(പേജ്:45,46).



അതെ, മേല്‍ പറഞ്ഞ വിശദീകരണത്തിന്റെപേരില്‍ മൌദൂദിക്കെതിരെ തീവ്രവാദാരോപണമുന്നയിക്കുന്ന മുജാഹിദുകള്‍ സത്യസന്ധരാണെങ്കില്‍ തങ്ങളുടെ തെറിയഭിഷേകത്തില്‍നിന്ന് ശൈഖ് ഇബ്നു അബ്ദില്‍ വഹ്ഹാബിനെ മാത്രം ഒഴിവാക്കുന്നതെങ്ങനെ?!. സുന്നികളെ/ജമാഅത്തെ ഇസ്‌ലാമിയെ എതിര്‍ക്കുന്ന പോലെ ഇബ്നു അബ്ദില്‍ വഹ്ഹാബിനെയും എതിര്‍ക്കുന്നത് കാണാന്‍ ഞങ്ങള്‍ക്ക് കൌതുകമുണ്ട്.

No comments:

Post a Comment