അധ്യായം രണ്ട് : ഇസ്‌ലാമിക രാഷ്ട്രീയത്തിന്‍റെ മൌലികാടിത്തറകളും പണ്ഡിതാഭിപ്രായങ്ങളും


അധ്യായം രണ്ട്:
ഇസ്‌ലാമിക രാഷ്ട്രീയത്തിന്‍റെ മൌലികാടിത്തറകളും പണ്ഡിതാഭിപ്രായങ്ങളും

ഇസ്‌ലാം രാഷ്ട്രീയത്തെ, അഥവാ അല്ലാഹുവിന്‍റെ വിധികര്‍തൃത്വത്തെ എത്രയധികം ഗൗരവപൂര്‍വ്വം കാണുന്നുവെന്നതിന്‍റെ തെളിവാണ്, ഖുര്‍ആന്‍  അമ്പതിലധികം അധ്യായങ്ങളിലായി മുന്നൂറോളം തവണ അക്കാര്യം ഊന്നിപ്പറഞ്ഞിരിക്കുന്നുവെന്നത്. പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതന്‍ അബ്ദുല്‍ വഹാബ് ഖല്ലാഫിന്‍റെ നിരീക്ഷണമനുസരിച്ച് മിനിമം 288 സൂക്തങ്ങളെങ്കിലും വ്യക്തമായ രാഷ്ട്രീയാധ്യാപനങ്ങളാണ്. അല്ലാഹുവിന് മാത്രമാണ് നിയമനിര്‍മാണാധികാരം എന്നതാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്‍റെ മൌലികാടിത്തറ. അതാകട്ടെ, ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തിന്‍റെ അഥവാ തൗഹീദിന്‍റെ ഭാഗവുമാണ്. അതിനാല്‍ ജീവിതത്തിലുടനീളം നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണെന്ന വസ്തുതനിഷേധിക്കുന്നവര്‍ ഇസ്‌ലാമിന്‍റെ അടിത്തറയായ തൗഹീദിനെയാണ് നിരാകരിക്കുന്നത്. ഖുര്‍ആനും  സുന്നത്തും ഊന്നിപ്പറഞ്ഞ, ഇസ്‌ലാമിലെ ഇന്നോളമുള്ള പ്രാമാണിക പണ്ഡിതന്മാരൊക്കെയും സ്ഥിരീകരിച്ച സത്യമാണിത്. ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു വശത്ത് നിയമനിര്‍മാണാധികാരം അല്ലാഹുവിന് വകവെച്ചുകാടുക്കേണ്ടതില്ലെന്നോ, അതല്ലെങ്കില്‍, കേരളത്തിലെ മുജാഹിദുകള്‍ വാദിക്കുന്നതുപോലെ അല്ലാഹുവിന്‍റെ നിയമനിര്‍മാണാധികാരമെന്ന് പറയുന്നത് 'മതപരമായ മേഖലയിലാണെ'ന്നോ ഇന്നോളം ഒരൊറ്റ ഇസ്‌ലാമിക പണ്ഡിതനും പറഞ്ഞിട്ടില്ല. അത് അല്ലാഹുവിന് വകവെച്ചുകാടുക്കാത്തവനും മുസ്ലിമായിരിക്കും എന്നും ആരും പറഞ്ഞിട്ടില്ല. ഏക അപവാദമേ കഴിഞ്ഞ 15 നൂറ്റാണ്ടിനിടക്ക് ഇസ്‌ലാമിക ചരിത്രത്തിലുണ്ടായിട്ടുള്ളു. അഥവാ, നേരത്തെ സൂചിപ്പിച്ചപോലെ അലി അബ്ദുറസാഖ്‌ എന്ന അസ്ഹരിപണ്ഡിതന്‍ 1924ല്‍ പ്രസിദ്ധീകരിച്ച الإسلام وأصول الحكم എന്ന കൃതി. ഇസ്‌ലാമില്‍ രാഷ്ട്രീയമില്ലെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം മുസ്‌ലിം ലോകത്ത് വമ്പിച്ച പ്രതിഷേധം സൃഷ്ടിച്ചതുതന്നെ അതിന്‍റെ ഗൗരവത്തെ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ അസ്ഹര്‍ ബിരുദം പണ്ഡിതസഭ തിരിച്ചുവാങ്ങുക കൂടിചെയ്തു.

വസ്തുത ഇതാണെങ്കിലും ഇവ്വിഷയകമായി ചിലര്‍ക്കെങ്കിലും ഒരു തെറ്റിധാരണയുണ്ട്. മൌലാനാ മൌദൂദി, ഹസനുല്‍ ബന്ന, സയ്യിദ് ഖുതുബ് എന്നിവര്‍ വികസിപ്പിച്ചെടുത്ത ഒരു ആശയമാണിത്; അവര്‍ അതി തീവ്രമായി ഈ ആശയം ഊന്നിപ്പറയുകയും പ്രചരിപ്പിക്കുകയുമായിരുന്നു. സത്യവിരുദ്ധമാണ് ഈ ധാരണ. മേല്‍ പറഞ്ഞ നവോത്ഥാന നായകന്മാര്‍ക്ക് മുമ്പുള്ളവരും അവരുടെ സമകാലികരും പിന്‍ഗാമികളും പറഞ്ഞതെന്തോ അതേ അവരും പറഞ്ഞിട്ടുള്ളു. എന്നല്ല, ഇവരേക്കാള്‍ മറ്റുള്ളവരാണ്, വിശിഷ്യാ സലഫി പണ്ഡിതന്മാരാണ് ഈ വിഷയത്തില്‍ കൂടുതല്‍ കാര്‍ക്കശ്യം കാണിച്ചിട്ടുള്ളതെന്നും വിഷയം നിഷ്പക്ഷമായി പഠിക്കുന്നവര്‍ക്ക്  ബോധ്യപ്പെടും. നിയമനിര്‍മാണാധികാരത്തെ തൗഹീദിന്‍റെ ഭാഗമായിത്തന്നെയാണ് അവരെല്ലാം മനസ്സിലാക്കിയിട്ടുള്ളത്. അത് മനുഷ്യന്‍ വകവെച്ചുകാടുക്കുന്നത് ശിര്‍ക്കായി അവര്‍ ഗണിച്ചിരിക്കുന്നു. അവരുടെ വാദങ്ങളും തെളിവുകളും ഇങ്ങനെ സംഗ്രഹിക്കാം:

1. ഈ പ്രപഞ്ചത്തിലെ പരമാധികാരിയായ അല്ലാഹുതന്നെയാണ് ഭുമിയിലെയും പരമാധികാരി. അവന്‍റെ ആധിപത്യത്തില്‍ അവന്‍ അര്‍ക്കും പങ്ക് നല്‍കിയിട്ടില്ല.  

وَهُوَ الَّذِي فِي السَّمَاءِ إِلَٰهٌ وَفِي الْأَرْضِ إِلَٰهٌ ۚ وَهُوَ الْحَكِيمُ الْعَلِيمُ  (الزخرف:84)

(അവനാണ് ആകാശ ലോകത്ത് പരമാധികാരിയായ ദൈവം. ഭൂമിയിലും ദൈവം -പരമാധികാരി-അവന്‍ തന്നെ)

2. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളെയുമെന്ന പോലെ മനുഷ്യനെയും സൃഷ്ടിച്ചത് അല്ലാഹുവായതിനാല്‍ അവരുടെ ഉടമാവകാശവും അവന്നുമാത്രം. എന്നിരിക്കെ തന്‍റെ സൃഷ്ടികള്‍ എന്തുചെയ്യണം, എന്തു ചെയ്യരുത് എന്ന് പറയാനുള്ള അധികാരവും അവനുമാത്രമാണ്. ഒരു യന്ത്രം നിര്‍മ്മിച്ചവന്നാണല്ലോ അതെങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് പറയാന്‍ അവകാശമുള്ളത്. അതിന്‍റെ പാറ്റന്റും അവനുമാത്രം ലഭിക്കുന്നു.

أَلَا لَهُ الْخَلْقُ وَالْأَمْرُ  تَبَارَكَ اللَّهُ رَبُّ الْعَالَمِينَ  (الأعراف :54 ) 

(അറിയുക, സൃഷ്ടി അവനുള്ളതാണ്. കല്‍പ്പനാധികാരവും അവനുതന്നെ. സര്‍വമ ലോകത്തിന്‍റെയും ഉടമസ്ഥനായ അല്ലാഹു അനുഗ്രഹമുടയവന്‍)

3. മനുഷ്യന്‍ അടിമയാണ്. ദൈവമാണ് ഉടമ. അടിമ ഉടമയുടെ കല്‍പ്പനക്ക് കീഴ്പെട്ട് ജിവിക്കണം. അതാണ് നീതിയും മര്‍യാദയും.

إِنِ الْحُكْمُ إِلَّا لِلَّهِ ۚ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ  ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ (يوسف : 40)

(വിധികല്‍പ്പിക്കാനുള്ള അധികാരം-ഭരണാധികാരം-അല്ലാഹുവിന് മാത്രം. അവന്നല്ലാതെ അടിമപ്പെടരുതെന്ന് അവന്‍ കല്‍പ്പിച്ചിരിക്കുന്നു. അതാണ് ഋജുവായ വ്യവസ്ഥ. പക്ഷേ, ജനങ്ങളില്‍ അധികപേരും അറിയുന്നില്ല)

4. പരമാധികാരി അല്ലാഹുവായതിനാല്‍ ഭൂമിയില്‍ മനുഷ്യര്‍ കിഴ്പെടേണ്ട നിയമ വ്യവസ്ഥ അവന്‍ തന്നെ പഠിപ്പിക്കണം. രാജാവാണല്ലോ പ്രജകള്‍ അനുവര്‍ത്തിണക്കേണ്ട നിയമം നല്‍കേണ്ടത്. അത് പഠിപ്പിക്കാനാണ് പ്രവാചകന്മാരെ കാലാകാലങ്ങളില്‍ അയച്ചുകാണ്ടിരുന്നത്.

لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ  وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ (الحديد : 25)
(വ്യക്തമായ തെളിവുകളുമായാണ് നാം നമ്മുടെ ദൂതന്മാരെ നിയോഗിച്ചത്. അവരുടെ കൂടെ നാം വേദവും നീതിന്യായ തത്വങ്ങളുംഅവതരിപ്പിച്ചു. ജനങ്ങള്‍ നീതിയില്‍ വര്‍ത്തിأക്കുന്നതിന്‍ വേണ്ടി. നാം ഇരുമ്പും ഇറക്കി. അതില്‍ കഠിനശക്തിയും ജനങ്ങള്‍ക്ക് ഉപകാരവുമുണ്ട്.)

5. അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, ത്വാഗൂത്തിനെ വെടിയുക- ഈ രണ്ട് ഊന്നലുകളായിരുന്നു എല്ലാ പ്രവാചകന്മാരുടെയും പ്രബോധനത്തിന്‍റെ ആകെ തുക എന്ന് ഖുര്‍ആുന്‍ പറയുന്നു.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ (النحل :36)

(നാം എല്ലാ സമുദായത്തിലും പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്; അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, ത്വാഗൂത്തിനെ വെടിയുക എന്ന സന്ദേശവുമായി)

6. മുന്‍ വേദക്കാരോടെല്ലാം ജീവിത പ്രശ്നങ്ങളില്‍ അല്ലാഹുവിന്‍റെ നിയമങ്ങളും വിധികളും സ്വീകരിക്കാനാണ് അല്ലാഹു കല്‍പ്പി ച്ചിരുന്നത്. മുഹമ്മദ് നബി(സ)യോടും കല്‍പ്പികച്ചിരിക്കുന്നത് അതുതന്നെ.

وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ ،،،فَأُولَٰئِكَ هُمُ الظَّالِمُونَ،،،فَأُولَٰئِكَ هُمُ الْفَاسِقُونَ (المائدة : 44-47)

(അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര്‍ വിധികല്‍പ്പി‍ക്കുന്നില്ലയോ അവരാണ് നിഷേധികള്‍...അധര്‍മ്മികള്‍... അക്രമികള്‍),

وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّهُ إِلَيْكَ  فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ  وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ الْفَاسِقُونَ (المائدة : 49)

(അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവര്‍ക്കിടയില്‍ വിധികല്‍പ്പിക്കുക. അവരുടെ ഇഛകളെ പിന്‍പറ്റരുത്. അല്ലാഹു താങ്കള്‍ക്ക്  അവതരിപ്പിച്ച ചിലതില്‍ നിന്ന് അവര്‍ താങ്കളെ തെറ്റിച്ചു കളയുന്നത് കരുതിയിരിക്കുക).

7. അല്ലാഹുവിന്‍റെ വിധികളാണ് ഏറ്റവും ഉത്തമവും സമ്പൂര്‍ണ്ണവുമായിട്ടുള്ളത്. അതല്ലാത്ത മറ്റൊന്നും സത്യവിശ്വാസികള്‍ ആഗ്രഹിക്കാനോ തൃപ്തിപ്പെടാനോ പാടില്ല.

وَاللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِ (الرعد : 41)
(അല്ലാഹു വിധികലപ്പിക്കുന്നു; അവന്‍റെ വിധിയെ പിന്നാക്കംവെപ്പിക്കുന്ന ഒരാളുമില്ല),

أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ(المائدة : 50)

(ജാഹിലിയ്യത്തിന്‍റെ വിധിയാണോ അവര്‍ ആഗ്രഹിക്കുന്നത്? ദൃഢമായി വിശ്വസിക്കുന്ന ജനതക്ക് അല്ലാഹുവിനേക്കാള്‍ നല്ല വിധി നല്‍കുന്നവര്‍ ആരുണ്ട്?)

8. ജീവിത പ്രശ്നങ്ങളില്‍ സ്വയം ഹലാലും ഹറാമും നിശ്ചയിക്കുന്നവര്‍ കള്ളം പറയുന്നവരാണ്. അതിന്നധികാരമുണ്ടെന്ന് വാദിക്കുന്നവര്‍ ദിവ്യത്വം ചമയുന്നവരും അത്തരം അവകാശം അല്ലാഹുവല്ലാത്തവര്‍ക്ക് വകവെച്ചുകാടുക്കുന്നവര്‍ അവരെ ദൈവമാക്കുന്നവരുമാണ്.

وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ (النحل :116)

(അല്ലാഹിന്‍റെ പേരില്‍ കള്ളം കെട്ടിപ്പറയുന്നതിന് വേണ്ടി ഇത് ഹലാല്‍, ഇത് ഹറാം എന്നിങ്ങനെ നിങ്ങളുടെ നാവുകള്‍ കള്‍ളമായി വിശേഷിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ പറയരുത്),

اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَٰهًا وَاحِدًا (التوبة :31  )

(അവര്‍ തങ്ങളുടെ പണ്ഡിത-പുരോഹിതന്മാരെ അല്ലാഹുവിനെ കൂടാതുള്ള റബ്ബുകളാക്കി. മര്‍യപമിന്‍റെ മകന്‍ മസീഹിനെയും. ഒരേയൊരു ദൈവത്തിന്‍ കീഴ്പ്പെടാനല്ലാതെ അവര്‍ കല്‍പ്പിക്കപ്പെട്ടിരുന്നില്ല),

أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُ (الشورى : 21)
(ദൈവത്തിന്‍റെ നിയമ വ്യവസ്ഥയില്‍ ദൈവം അനുമതി നല്‍കാത്ത നിയമങ്ങള്‍ ഉണ്ടാക്കി ക്കൊടുത്ത പങ്കുകാരുണ്ടോ അവര്‍ക്ക് ).

9. വിശ്വാസികളെന്ന് വാദിക്കുകയും എന്നാല്‍ ജീവിത പ്രശ്നങ്ങളില്‍ ദൈവത്തിന്റേതല്ലാത്ത നിയമങ്ങളെ പിന്തുടരുകയും ചെയ്യുന്നവര്‍ കപടന്മാരാണെന്ന് ഖുര്‍ആന്‍  വ്യക്തമാക്കുന്നു.

وَيَقُولُونَ آمَنَّا بِاللَّهِ وَبِالرَّسُولِ وَأَطَعْنَا ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُم مِّن بَعْدِ ذَٰلِكَ ۚ وَمَا أُولَٰئِكَ بِالْمُؤْمِنِينَ * وَإِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ (النور 47, 48)

(ഞങ്ങള്‍ അല്ലാഹുവിലും പ്രവാചകനിലും വിശ്വസിച്ചിരിക്കുന്നുവെന്നും അവരെ അനുസരിക്കുന്നുവെന്നും അവര്‍ വാദിക്കുന്നു. പിന്നീടതാ അവരില്‍ ഒരു വിഭാഗം അതില്‍നിന്ന് പിന്തിരിഞ്ഞുകളയുന്നു. അവര്‍ വിശ്വാസികളല്ലതന്നെ. അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും വിധിതീര്‍പ്പുകള്‍ അംഗീകരിക്കാന്‍ അവരെ ആഹ്വാനം ചെയ്താല്‍ അവരില്‍ ഒരു വിഭാഗമതാ തിരിഞ്ഞുകളയുന്നു).

10. തര്‍ക്ക പ്രശ്നങ്ങള്‍ എന്താണെങ്കിലും അതില്‍ വിധിപറയേണ്ടത് അല്ലാഹുവാണ്. മറ്റൊരു ഭാഷയില്‍, നിയമം എവിടെയൊക്കെ ഇടപെടേണ്ടി വരുന്നുവോ അവിടെയൊക്കെ വിധി കല്‍പ്പിനക്കാനുള്ള അധികാരം അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്കായിരിക്കണം. പ്രവാചകന്‍റെ വിധികള്‍ അല്ലാഹുവിന്‍റെ വിധി തന്നെ. അതിനാല്‍ ഖുര്‍ആനും  സുന്നത്തുമായിരിക്കണം കോടതികളുടെയും ഗവണ്‍മെന്റിന്‍റെയും നിയമത്തിന്‍റെ സ്രോതസ്സ്.

وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ (الشورى : 10)
(നിങ്ങള്‍ ഭിന്നിച്ച ഏതുകാര്യത്തിലുംവിധികല്‍പ്പിക്കാനുള്ള അധികാരം അല്ലാഹുവിനാണ്)

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا (النساء : 65)
(അല്ല, നിന്‍റെ റബ്ബിനെ തന്നെയാണ് സത്യം. അവര്‍ക്കി ടയിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ പ്രവാചകരേ, താങ്കളെ അവര്‍ വിധികര്‍ത്താവാക്കുകയും എന്നിട്ട് താങ്കളുടെവിധിയില്‍ അവര്‍ക്ക്  ഒരു മന:പ്രയാസവും തോന്നാതിരിക്കുകയും അങ്ങനെ സമ്പൂര്‍ണ്ണമായി കീഴ്വണങ്ങുകയും ചെയ്യുന്നതുവരെ അവര്‍ മുസ്‌ലിംകളാവുകയില്ലതന്നെ),

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا (الأحزاب : 36)

(അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാവട്ടെ, സ്ത്രീയാവട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു).

മേലുദ്ധരിച്ചതും അല്ലാത്തതുമായ അനേകം സൂക്തങ്ങളിലൂടെ അല്ലാഹുവിന്‍റെതല്ലാത്ത നിയമങ്ങള്‍ സ്വീകരിക്കുന്നതും ജീവിത പ്രശ്നങ്ങളില്‍ അല്ലാഹുവല്ലാത്തവരെ വിധികര്‍ത്താവക്കളായി അംഗീകരിക്കുന്നതും കുഫ്റും, ദുല്‍മും, ഫിസ്ഖും, ശിര്‍ക്കു മാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമില്‍ ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നെ നിയമങ്ങളുടെ സ്രോതസ്സ് പ്രവാചക ചര്യയാണ്. മറ്റേതൊരു വിഷയത്തിലുമെന്നപോലെ രാഷ്ട്രീയത്തിലും മേല്‍പറഞ്ഞ ഖുര്‍ആനിക തത്വങ്ങളെ പ്രയോഗവല്‍ക്കരിക്കുകയായിരുന്നു 23 വര്‍ഷത്തെ തന്‍റെ ജീവിതത്തിലൂടെ പ്രവാചകന്‍(സ) ചെയ്തത്. മക്കയില്‍ തന്‍റെ പ്രബോധനത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ഇസ്‌ലാം ധാവിത്വം പുലര്‍ത്തു ന്ന ഒരു സുവര്‍ണ്ണ കാലഘട്ടത്തെ കുറിച്ച് സുവാര്‍ത്തത നല്‍കുന്നുണ്ട് പ്രവാചകന്‍. 'നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക, അറബികളും അനറബികളും നിങ്ങള്‍ക്ക്ര കീഴ്പ്പെടും' എന്നും 'പേര്‍ഷ്യിന്‍-റോമന്‍ സാമ്രാജ്യങ്ങളെ ഇസ്‌ലാം അതിജയിക്കുമെന്നും പ്രവാചകന്‍ ശുഭവൃത്താന്തമറിയിക്കുന്നത് മുസ്‌ലിം സമൂഹം മക്കയില്‍ ന്യൂനാല്‍ ന്യൂനപക്ഷമായിരിക്കുമ്പോഴാണ്. 'ഇസ്‌ലാമിന്‍റെ പാശങ്ങള്‍ ഒന്നൊന്നായി തകരും; ആദ്യം തകരുന്നത് ഭരണമായിരിക്കും. അവസാനം തകരുന്നത് നമസ്കാരവും' എന്നും പ്രവാചകന്‍ പറയുകയുണ്ടായി. ഭരണത്തെ നമസ്കാരം പോലെ തന്നെ ഇസ്‌ലാമിന്‍റെ പാശമായാണ് അവിടുന്ന് കണ്ടത് എന്ന് ഇതില്നി്ന്ന് വ്യക്തം. (അനുയായികളുടെ ബാഹുല്യം കൊണ്ട് ഒരു 'നേതാവ്' എന്ന സ്ഥാനത്തേക്ക് പോലും എത്തിയിട്ടില്ലാത്ത പ്രവാചകന്‍, മക്കയിലെ പരീക്ഷണങ്ങളുടെ ആദ്യ നാളുകളില്‍ തന്നെ ശാന്തിയും സമാധാനവും പുലരുന്ന ഒരു ദൈവിക വ്യവസ്ഥ(ഹുകൂമത്തെ ഇലാഹി)യെ കുറിച്ച് സംസാരിച്ചിട്ടും, അത് 'മതരാഷ്ട്രവാദ'മാണെന്നോ, അക്കാലത്ത് അങ്ങനെ പറയരുതായിരുന്നുവെന്നോ, അതാണ് അബൂജഹലിന്‍റെനേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ശക്തികള്‍ക്ക് കരുത്ത് പകര്‍ന്നതതെന്നോ, ആര്‍ക്കും  വാദമില്ലെങ്കില്‍, മുസ്‌ലിംകള്‍ ന്യൂനപക്ഷമാണെന്ന ഒരൊറ്റ കാരണത്താല്‍ ഇന്ത്യയില്‍ ദൈവിക വ്യവസ്ഥയെ കുറിച്ച് സംസാരിക്കുന്നത് മഹാ അപരാധമാണെന്ന, അതാണ് സകല തീവ്രവാദത്തിന്‍റെയും നാരായ വേരെന്ന മുജാഹിദ്കണ്ടുപിടുത്തത്തിന്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ നേരിയ പിന്‍ബലം പോലുമില്ലെന്നോര്‍ക്കുക.)

ഇസ്‌ലാം സ്വീകരിച്ചവരെ പള്ളിയില്‍ മാത്രമല്ല, പള്ളിക്കുപുറത്തും തന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുനിര്‍ത്താന്‍ അവിടുന്ന് ശ്രദ്ധിച്ചിരുന്നു. പിന്നീട് മദീനയില്‍ മക്കയേക്കാള്‍ പാകപ്പെട്ട ഭൂമിയുണ്ടെന്ന്കണ്ട് അങ്ങോട്ട് ആദര്‍ശത്തെ പറിച്ചുനടുകയും അവിടെ സമ്പൂര്‍ണ  ഇസ്‌ലാമിക സാമൂഹ്യ ഘടന രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. തുടര്‍ന്ന്  എട്ടുവര്‍ഷത്തെ നിരന്തര പോരാട്ടത്തിനൊടുവില്‍ മക്കയിലേക്ക്തിരിച്ചുവന്ന് ഇസ്‌ലാമിക രാഷ്ട്രത്തെ വികസിപ്പിച്ചു. വിശാലമായ ഒരിസ്ലാമിക രാഷ്ട്രത്തിന്‍റെ അധിപനായിക്കൊണ്ടാണ് അവിടുന്ന് അന്ത്യശ്വാസം വലിക്കുന്നത്.

പ്രവാചകന്‍റെ വിയോഗശേഷം അനുയായികള്‍ അദ്ദേഹത്തിന്‍റെ ഖബറടക്കം നടക്കുന്നതിനുമുമ്പുതന്നെ ഭരണാധികാരിയെ തെരഞ്ഞെടുത്ത്, ആ ഭരണ വ്യവസ്ഥ തുടര്‍ന്നത് ഇസ്‌ലാമില്‍ അതൊരു നിര്‍ബ്ന്ധ ബാധ്യതയായതുകാണ്ടാണ്. നാലുപതിറ്റാണ്ടിനുശേഷം ഇസ്‌ലാമിക ഭരണ വ്യവസ്ഥയില്‍ വ്യക്തികളുടെ ന്യൂനതകള്‍ മൂലം വ്യതിയാനങ്ങള്‍ സംഭവിച്ചെങ്കിലും രാഷ്ട്രത്തിന്‍റെ നിയമ സ്രോതസ്സ് ഇസ്‌ലാമാണെന്ന കാര്യത്തില്‍ ഒരു സംശയവും ഒരാള്‍ക്കും  ഉണ്ടായിരുന്നില്ല. മുസ്ലിമായ ഒരാളും ഇസ്‌ലാമിക രാഷ്ട്രീയത്തെ ചോദ്യം ചെയ്തിട്ടുമില്ല. 1924 ല്‍ അത്താതുര്‍ക്ക്  കമാല്‍ പാഷ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുവേണ്ടി തകര്‍ക്കുന്നതുവരെ ആ ഭരണ വ്യവസ്ഥ നിലനിന്നു. തകര്‍ന്നുപോയ ഖിലാഫത്തിന്‍റെ പുന:സ്ഥാപനം പിന്നീടുണ്ടായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ മുഖ്യസ്ഥാനം നേടിയതും അതൊരു ദീനീ ബാധ്യതയായി മനസ്സിലാക്കിയതുകാണ്ടുതന്നെയാണ്
ഇസ്‌ലാമിന്‍റെ, ഭരണ-രാഷ്ട്രീയ വശങ്ങളുമായി ബന്ധപ്പെട്ട വിധി ഇസ്‌ലാമിക പണ്ഡിതന്മാര്‍ അതതുകാലങ്ങളില്‍ വ്യക്തമായി സമുദായത്തെ പഠിപ്പിച്ചിട്ടുണ്ട്. ആദര്‍ശത്തിന്‍റെ പ്രചോദനകാണ്ട് അവര്‍പറഞ്ഞ അത്തരം കാര്യങ്ങളെ കുറിച്ച്, വിശിഷ്യാ അനിസ്ലാമിക ഭരണകൂടങ്ങളോടും അവയുടെ വിവിധവകുപ്പുകളോടുമുള്ള ഇസ്‌ലാമിന്‍റെ സമീപനത്തെ സംബന്ധിച്ച്, അവ പിന്തിരിപ്പനെന്നും, തീവ്രവാദമെന്നും മറ്റും ഇക്കാലത്ത് ആരെങ്കിലും വാദിക്കുന്നുണ്ടെങ്കില്‍ അതിന്ന് കാരണം ഇസ്‌ലാമിനോടുള്ളതിനേക്കാള്‍ പ്രേമം ഭൌതിക ദര്‍ശനങ്ങളോടാണെന്നതാണ്. മാത്രമല്ല, ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നാമതായി ചെന്നുതറക്കുന്നത് ലോക പ്രശസ്ത സലഫി പണ്ഡിതന്മാരുടെ മേലാണ് എന്നുകൂടി മനസ്സിലാക്കേണ്ടതായിട്ടുണ്ട്. താഴെ കാടുക്കുന്ന പണ്ഡിതവചനങ്ങള്‍ ശ്രദ്ധിക്കുക:

ശൈഖ് അഹ്മ്മദ് ശാക്കിര്‍ (പ്രസിദ്ധ സലഫി പണ്ഡിതന്‍). എഴുതുന്നു:
മനുഷ്യനിര്‍മി്ത നിയമങ്ങള്‍ ഇന്ന് പുതിയ ശരീഅത്തും പുതിയ ദീനുമായി പരിഗണിക്കപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷം മുസ്‌ലിം നാടുകളിലും ഇന്ന് മുസ്‌ലിംകള്‍ വിധിതേടാനും വിധികല്‍പ്പിമക്കാനുമുള്‍ള അടിസ്ഥാന നിയമങ്ങളായി ഈ പുതിയ ദീന്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അതില്‍ ചിലതൊക്കെ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളുമായി യോജിക്കുന്നുണ്ടാവാം. പലതും യോജിക്കാത്തതുമുണ്ടാകാം. അവയെല്ലാം തന്നെ തെറ്റും ഇസ്‌ലാമില്‍ നിന്നുള്ള പുറത്തുചാടലുമാണ്. കാരണം ഇവിടെ ശരീഅത്തുമായി ചിലത് യോജിച്ചത് ആകസ്മികമാണ്. ശരീഅത്തിനെ പിന്‍പറ്റണമെന്ന് ഉദ്ദേശിച്ചുകാണ്ടോ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പ്പന അംഗീകരിക്കണമെന്ന് കരുതിക്കൊണ്ടോ നിര്‍മ്മിച്ചവയല്ല അത്. അപ്പോള്‍ യോജിക്കുന്നതും യോജിക്കാത്തതുമൊക്കെത്തന്നെ ദുര്‍മാര്‍ഗ്ഗമാണ്. അത് അതിന്‍റെ വാഹകരെ നരകത്തിലേക്ക് നയിക്കുന്നു. അത് പൊരുത്തപ്പെട്ടംഗീകരിക്കാന്‍ മുസ്ലിമിന് പാടുള്ളതല്ല... ഇസ്‌ലാമിന്‍റെ ബദ്ധ ശത്രുക്കള്‍ മുസ്‌ലിംകളുടെ മേലെ വെച്ചുകെട്ടിയ ഈ നിയമങ്ങള്‍ വാസ്തവത്തില്‍ മറ്റൊരു ദീന്‍ തന്നെയാണ്. മുസ്‌ലിംകളുടെ സാക്ഷാല്‍ ദീനായ പരിശുദ്ധ ഇസ്‌ലാമിനു പകരം ഈ ദീനിനെ അവരുടെ മേല്‍ ഇവര്‍ വെച്ചുകട്ടിയിരിക്കുന്നു. മുസ്‌ലിംകള്‍ ഇവരുടെ ഈ നിയമവ്യവസ്ഥ(ദീന്‍) അനുസരിക്കണമെന്ന് അവര്‍ നിര്‍ബന്ധമാക്കി. അവരുടെ ഹൃദയങ്ങളില്‍ ഈ ദീനിനോട് ഒരുതരം സ്നേഹവും പരിശുദ്ധിയും അതിനുവേണ്ടിയുള്ള ഒരുതരം പക്ഷപാതവും അവര്‍ നട്ടുവളര്‍ത്തി . 'നിയമത്തിന്‍റെ പരിശുദ്ധി', 'നിയമത്തിന്‍റെ പാവനത', 'കോടതിയുടെ ഹുര്‍മത്ത്(അന്തസ്സ്) തുടങ്ങിയ പദങ്ങള്‍ ഇന്ന് ജനം പൊതുവേ പറഞ്ഞുതുടങ്ങിയിരിക്കുന്നു. അതേയവസരത്തില്‍ ഇസ്‌ലാമിക ശരീഅത്തിനെ സംബന്ധിച്ചോ ഇസ്‌ലാമിസ്റ്റുകളായ ഫുഖഹാക്കളുടെ അഭിപ്രായങ്ങള്‍ സംബന്ധിച്ചോ ഇത്തരം നല്ല പദങ്ങള്‍ പറയാന്‍ ജനം ഇന്ന് പൊതുവേ മടിക്കുകയാണ്....

പാശ്ചാത്യ കോളനിവാഴ്ചക്കാര്‍ ഈ നിയമ ദീനിന്‍റെ മുലപ്പാല്‍ കുടിപ്പിച്ചുകാണ്ട് ഇത്തരത്തില്‍ പെട്ട കുറേ വിഭാഗങ്ങളെ നമുക്ക് വളര്‍ത്തി തന്നിട്ടുണ്ട്. ഉന്നത സംസ്കാരവും വിശാലജ്ഞാനവുമുള്ളവരാണവര്‍. യൂറോപ്യന്‍ നിയമപടുക്കളേക്കാള്‍ അഭിമാനിക്കാവുന്ന അതിസമര്‍ത്ഥരായ ചിലരും അങ്ങനെ വളര്‍ന്നിട്ടുണ്ട്. അങ്ങനെ ഇസ്‌ലാമിനെ സംബന്ധിച്ച അജ്ഞത വാണിരുന്ന ഘട്ടങ്ങളില്‍പോലും ഇസ്‌ലാമിന് സഹിക്കേണ്ടിവന്നിട്ടില്ലാത്ത അത്രയ്ക്കും കടുത്ത കുഫ്റിന്‍റെ നേതാക്കളെ ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്നു... അങ്ങനെ ഈ പുതിയ ദീന്‍ മിക്ക മുസ്‌ലിം നാടുകളിലും മുസ്‌ലിംകള്‍ വിധി തേടിച്ചെല്ലുന്ന അടിസ്ഥാന ശിലകളായി കഴിഞ്ഞിരിക്കുന്നു. അതില്‍ ശരീഅത്ത് വിധികളോട് യോജിക്കുന്നതും യോജിക്കാത്തതും എല്ലാം സമമാണ്...ഇത്തരം മനുഷ്യനിര്‍മിത നിയമങ്ങളുടെ കാര്യം വളരെ വ്യക്തമാണ്; അത് വളരെ പ്രകടമായ കുഫ്റാണ്. അതംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തികക്കുകയും ചെയ്യുന്നതില്‍ മുസ്ലിമിന് ഒരു ന്യായീകരണവുമില്ല. അതിനാലവന്‍ ശരിക്കും സൂക്ഷിച്ചുകൊള്ളട്ടെ.(ഉംദത്തുത്തഫ്സീര്‍, വാള്യം :2, പേജ്:215-217).

ശൈഖ് മുഹമ്മദ് ഇബ്റാഹീം (പ്രസിദ്ധ സലഫി പണ്ഡിതനും സുഊദി അറേബ്യയിലെ മുന്‍ ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് മുഹമ്മദ് ഇബ്റാഹീം) എഴുതുന്നു:
'മനുഷ്യര്‍ക്കിടയില്‍ വിധികല്‍പ്പിക്കാനും തര്‍ക്കം വരുമ്പോള്‍ പരിഹാരം കണ്ടുപിടിക്കാനുമായി അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ)ക്ക് അല്ലാഹു അവതരിപ്പിച്ചുകാടുത്ത നിയമങ്ങള്‍ വിട്ട് പകരം മനുഷ്യനിര്‍മിത നിയമങ്ങള്‍ നടപ്പാക്കുകയെന്നത് പ്രകടമായ വന്‍ ശിര്‍ക്കുകളില്‍ പെട്ടതാണെന്ന് തീര്‍ച്ച്...ആധുനികലോകത്തിന്‍റെ ആവശ്യങ്ങള്‍ ഇസ്‌ലാമിക നിയമങ്ങള്‍ വഴി നിര്‍വ്വഹിക്കപ്പെടുകയില്ല എന്ന ഖാനൂനികളുടെ(മനുഷ്യനിര്‍മിത നിയമാനുയായികളുടെ) വാദം തികച്ചും തെറ്റാണെന്ന് ഗ്രഹിക്കാന്‍ നമുക്കാകണം. റസൂല്‍ കാണ്ടുവന്നതിനെ സംബന്ധിച്ച് അവരുടെ ദുര്‍ധാണരണയാണത്. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിവരണത്തെ വിലകുറച്ച് കാണലുമാണത്... റസൂല്‍ കാണ്ടുവന്നതല്ലാത്ത മറ്റൊന്നിലേക്ക് വിധി തേടിച്ചെല്ലുന്ന മുനാഫിഖുകള്‍ക്ക് ഈമാനേയില്ല എന്ന് അല്ലാഹു തീര്‍ത്തു പറഞ്ഞല്ലോ(അന്നിസാഅ്:60).

ത്വാഗൂത്തിനെ തള്ളിക്കളയുവാനാണ്, അതിനെ വിധികര്‍ത്താകവാക്കാനല്ല അല്ലാഹു കല്‍പ്പിതച്ചിട്ടുള്ളത്وقد أمروا أن يكفروا به   അല്ലാഹുവിന്‍റെ നിയമം മാത്രമേ മനുഷ്യന്‍ ഇഹപരങ്ങളില്‍ നന്മ വരുത്തുകയുള്ളൂ. അതല്ലാത്ത ഏതുനിയമവും ജാഹിലിയ്യാ നിയമമാണ്. അല്ലാഹു ചോദിക്കുന്നു: 'ജാഹിലിയ്യാ നിയമമാണോ അവര്‍ തേടുന്നത്?. ദൃഢവിശ്വാസികളെ സംബന്ധിച്ചേടത്തോളം അല്ലാഹുവിന്‍റെ വിധിയേക്കാള്‍ നല്ല വിധിമറ്റെന്തുണ്ട്?.'(തഹ്കീമുല്‍ ഖവാനീനില്‍ വള്‍ഇയ്യ: പേജ്:401)

അല്ലാഹു അവതരിപ്പിച്ചതനുസരിച്ചല്ലാതെ വിധികല്‍പ്പിച്ചാല്‍ അത് ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുന്ന കടുത്ത കുഫ്റല്ലെന്നും പ്രത്യുത ലഘുവായ കുഫ്റാണെന്നും വാദിച്ച ചില മോഡേണിസ്റ്റുകളെ ഖണ്ഡിച്ചുകാണ്ട് ശൈഖ് എഴുതുന്നത് കാണുക: 'അല്ലാഹു അവതരിപ്പിച്ചതല്ലാത്തതുകാണ്ട് വിധികല്‍പ്പി ക്കുന്നത് രണ്ടിനമാണ്: ഒന്ന്, വിശ്വാസപരമായ കുഫ്ര്‍. രണ്ട്, കര്‍മ്മപരമായ കുഫ്ര്‍. ഇതില്‍ കര്‍മര പരമായ കുഫ്ര്‍ ആറുവിധമുണ്ട്:

1. അല്ലാഹു അവതരിപ്പിച്ചതുകാണ്ടല്ലാതെ വിധികല്‍പ്പിക്കുന്ന വിധികര്‍ത്താവ്. മറ്റാരേക്കാളും വിധികല്‍പ്പിതക്കാനുള്ള അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും അര്‍ഹതയെ നിഷേധിക്കുകയും അല്ലാഹു അവതരിപ്പിച്ച ശരീഅത്തിനെ  നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ഇബ്നു അബ്ബാസ്‌(റ)ല്‍ നിന്നും  ഇബ്നുജരീര്‍(റ) ല്‍ നിന്നും  ഈ അഭിപ്രായം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ പണ്ഡിതന്മാര്‍ക്ക്  അഭിപ്രായവ്യത്യാസമില്ല. കാരണം, ആരെങ്കിലും ദീനിന്‍റെ ഒരടിസ്ഥാനത്തെയോ സര്‍വാംഗീകൃതമായ ഒരു ശാഖയെയോ നബിതിരുമേനി കൊണ്ടുവന്നതാണെന്ന് ഖണ്ഡിതമായി തെളിഞ്ഞതില്നിന്ന് ഒരക്ഷരമെങ്കിലുമോ നിഷേധിക്കുകയാണെങ്കില്‍ സമുദായത്തില്‍ നിന്നുതന്നെ പുറത്തുപോകുന്ന കാഫിറാണവന്‍.

2. അല്ലാഹു അവതരിപ്പിച്ചതുകാണ്ടല്ലാതെ വിധിക്കുന്നവന്‍. അയാള്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധി ശരിയും ഉചിതവുമാണെന്ന കാര്യം നിഷേധിക്കുന്നില്ല. പക്ഷേ, ജനങ്ങള്‍ക്കിയടയിലുണ്ടാകുന്ന തര്‍ക്ക പ്രശ്നങ്ങളില്‍ പൊതുവായോ, കാലത്തിന്‍റെയും അവസ്ഥകളുടെയും മാറ്റമനുസരിച്ച് അപ്പപ്പോള്‍ പുതുതായുണ്ടാകുന്ന പ്രശ്നങ്ങളില്‍ പ്രത്യേകമായോ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധിയേക്കാള്‍ ഉത്തമവും പൂര്‍ണയവും സമഗ്രവുമായത് മറ്റു വിധികളാണെന്ന് വിശ്വസിക്കുകയാണെങ്കില്‍ അതും നിസ്സംശയം ഇസ്‌ലാമില്‍ നിന്ന്  പുറത്തുപോകുന്ന കുഫ്റാണ്.

3. ഇനി ഒരുത്തന്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധിയേക്കാള്‍ അവരുടെ വിധികള്‍ ഉത്തമമാണെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ, അതുപോലെതന്നെയാണ് ഇവരുടെ വിധികളും എന്ന് വിശ്വസിക്കുന്നു. എങ്കില്‍ അതും കുഫ്ര്‍ തന്നെ. സമുദായത്തില്‍ നിന്ന് പുറത്തുപോകുന്ന കുഫ്ര്‍. കാരണം, അല്ലാഹുപറഞ്ഞതിന് വിരുദ്ധമായി പ്രവര്‍ത്തിക്കലും സൃഷ്ടിയെ സ്രഷ്ടാവിന് തുല്ല്യമാക്കലുമാണത്.

4. ഇനി അവന്‍ അല്ലാഹു അവതരിപ്പിച്ചതുകാണ്ടല്ലാതെ വിധികല്‍പ്പിക്കുന്നു. പക്ഷേ, അല്ലാഹുവിന്‍റെ വിധിയേക്കാള്‍ ഉത്തമമാണെന്ന് വിശ്വസിക്കുന്നില്ല. അല്ലാഹുവിന്‍റെ വിധിക്ക് സമമാണെന്നും വിശ്വസിന്നില്ല. എങ്കിലും അല്ലാഹുവിന്‍റെയും റസുലിന്‍റെയും വിധിക്ക് വിപരീതമായി വിധിക്കല്‍ അനുവദനീയമാണെന്ന് മാത്രം വിശ്വസിക്കുന്നു. ഇതും മുകളില്‍ പറഞ്ഞതുപോലെ ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുന്ന കുഫ്ര്‍ തന്നെയാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യപറയുന്നു: നബിതിരുമേനിയുടെ ചര്യയല്ലാത്തത് അതിനേക്കാള്‍ പൂര്‍ണ്ണമാണെന്ന് വിശ്വസിക്കുകയോ മൂസാ(അ)യുടെ ശരീഅത്തിന്‍റെ വരുതിയില്‍ നിന്ന് പുറത്തുകടക്കാന്‍ ഖിളിറിനു സാധിച്ചതുപോലെ നബിതിരുമേനിയുടെ ശരീഅത്തിന്‍റെ പരിധിക്ക് പുറത്തുകടക്കാന്‍ ചില വലിയ്യുകള്‍ക്ക് അനുവാദമുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്താല്‍ അവന്‍ കാഫിറായി(മജ്മൂഅത് ഫതാവാ.27/59). 
ഇതേ കാര്യം വ്യക്തമാക്കിക്കൊണ്ട് ശൈഖ് ത്വഹാവി പറഞ്ഞത് ഇങ്ങനെ വായിക്കാം: അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികല്‍പ്പിക്കല്‍ നിര്‍ബവന്ധമില്ലെന്നോ അല്ലെങ്കില്‍ അതില്‍ ഇഷ്ടമുള്ളതുപോലെ തനിക്ക് സ്വാതന്ത്യ്രമുണ്ടെന്നോ വിശ്വസിക്കുകയോ അല്ലാഹുവിന്‍റെ വിധിയാണെന്ന് ബോധ്യമായ ശേഷവും അതില്‍ അലംഭാവം കാണിക്കുകയോ ചെയ്താല്‍ അത് ഏറ്റവും വലിയകുഫ്റാണ്.(ശര്‍ഹുതത്ത്വഹാവിയ്യ)

5. ശരീഅത്ത് കോടതികളെപ്പോലെ ഫ്രഞ്ച് അമേരിക്കന്‍-ബ്രിട്ടീഷ് നിയമങ്ങളും മറ്റു നിയമങ്ങളുംഅനുസരിച്ച് വിധികല്‍പ്പിക്കുന്ന കോടതികളുണ്ട്. ഇത്തരം കോടതികള്‍ ഇന്ന് പല മുസ്‌ലിം പട്ടണങ്ങളിലും വാതിലുകള്‍ തുറന്നുവെച്ചിരിക്കുന്നു. അവയിലെ ന്യായാധിപന്മാര്‍ അല്ലാഹുവിന്‍റെ കിതാബിനും തിരുസുന്നത്തിനും എതിരായ നിയമങ്ങളില്‍ നിന്നുള്ള വിധികള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനേക്കാള്‍ വലിയ കുഫ്റ് ഏതാണുള്ളത്?. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്  ഇതിനേക്കാള്‍ വലിയഒരു ലംഘനം എന്താണുള്ളത്?.

6. ഗോത്ര തലവന്മാരും നാട്ടുപ്രമാണിമാരും തങ്ങളുടെ പുര്‍വ്വ പിതാക്കളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ അല്ലാഹുവിന്‍റെ കിതാബിനും തിരുസുന്നത്തിനും എതിരായി ജാഹിലിയ്യാ നിയമങ്ങളനുസരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന തര്‍ക്ക  പരിഹാരങ്ങളും വിധിതീര്‍പ്പു കളും ഇതില്‍ പെട്ടതാണ്.'
(തഹ്കീമുല്‍ ഖവാനീനില്‍ വള്‍ഇയ്യ: പേജ്:5)

ശൈഖ് ഇബ്ന്നുബാസ് അദ്ദഅവ പത്രത്തിലൂടെ (ഹി: 1418 റജബ്: 27ന്‍) ലഭിച്ച ഒരു ചോദ്യത്തിന്നല്‍കിയ മറുപടി കാണുക:

البعض من الدول الاسلامية يحكمون شعوبهم بما سمونه الديمقراطية ويفسروها بعضهم بأنها حكم الشعب علي الشعب, فهل يجوز ذلك؟
 الجواب: الواجب على جميع الدول الاسلامية تحكيم بكتاب الله العظيم وهو القرآن الكريم وسنة رسوله الكريم محمد صلعم, ولايجوز لهم الحكم بغير ذلك من القوانين  لا الديماقراطية ولاغيره (الدعوة: 27 رجب 1418) 

(ചോ: ചില ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ജനാധിപത്യമനുസരിച്ച് ജനങ്ങളെ ഭരിക്കുകയും 'ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളുടെ ഭരണം' എന്ന് അതിനെ വ്യവഹരിക്കുകയും ചെയ്യുന്നു. ഇത് അനുവദനീയമാണോ?.

 ഉ: അല്ലാഹുവിന്‍റെ ഗ്രന്ഥവും അവന്‍റെ പ്രവാചകാനായ മുഹമ്മദ് നബി(സ്വ)യുടെ സുന്നത്തുമനുസരിച്ച് ഭരണം നടത്തല്‍ എല്ലാ ഇസ്‌ലാമിക രാഷ്ട്രങ്ങളുടേയും നിര്‍ബന്ധ ബാധ്യതയാണ്. അതെല്ലാത്ത മറ്റേതെങ്കിലും നിയമങ്ങള്‍കാണ്ട് അത് ഡെമോക്രസിയാകട്ടെ മറ്റു വല്ലതുമാകട്ടെ-വിധികല്‍പ്പിക്കല്‍ അവര്‍ക്ക്  അനുവദനീയമല്ല.)

ശൈഖ് മുഹമ്മദ് അല്‍ അമീന്‍ അശ്ശന്ഖീനത്വി: 
 ولا يشرك في حكمه أحدا (തന്‍റെ വിധികര്‍ത്തൃഷത്വാധികാരത്തില്‍ അവന്‍ ആരെയും പങ്കുചേര്‍ക്കുന്നില്ല (അല്‍ കഹ്ഫ്:26). 
ഇതും ഇതുപോലുള്ളതുമായ സൂക്തങ്ങളില്നിന്ന് വ്യക്തമായും മനസ്സിലാക്കാവുന്ന കാര്യമാണ്, അല്ലാഹുവിന്‍റെ ശര്‍അ് അല്ലാത്ത മറ്റു ശര്‍ഉകളുണ്ടാക്കിയവരുടെ നിയമങ്ങള്‍ പിന്പറ്റുന്നവര്‍ അല്ലാഹുവില്‍ പങ്കുചേര്‍ത്ത വരാണെന്ന്....പ്രവാചകന്മാര്‍ മുഖേന അല്ലാഹു നല്‍കിയ ശരീഅത്തിനെതിരെ പിശാച് തന്‍റെ കൂട്ടുകാര്‍ മുഖേന നിര്‍മിച്ചുണ്ടാക്കിയ ശരീഅത്തുകളെ പിന്‍പറ്റുന്നവരുടെ ശിര്‍ക്കിലും കുഫ്റിലും അല്ലാഹു ഉള്‍ക്കാഴ്ച നഷ്ടപ്പെടുത്തിയവരും വഹ്യിന്‍റെ വെളിച്ചം കാണാന്‍ കഴിയാത്തവിധം അന്ധമാക്കിയവരുമല്ലാതെ മറ്റാരും സംശയിക്കുകയില്ല...ആകാശ-ഭൂമികളുടെ സ്രഷ്ടാവായ അല്ലാഹു നല്‍കിയ ശര്‍ഇനെതിരെ വ്യവസ്ഥയുണ്ടാക്കുകയും അതിനെ വിധികല്‍പ്പിനക്കാനുള്ള അടിസ്ഥാനമായംഗീകരിക്കുകയും ചെയ്യുകയെന്നത് ആ സൃഷ്ടാവിലുള്ള അവിശ്വാസമാണ്. അനന്തരാവകാശനിയമത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ ഏറ്റക്കുറവ് വരുത്തുന്നത് അനീതിയാണ്, ബഹുഭാര്യത്വം അക്രമമാണ്, വിവാഹമോചനം സ്ത്രീകള്‍ക്കുനേരെയുള്ള കടന്നാകമണമാണ്, എറിഞ്ഞുകാല്ലുക, കൈമുറിക്കുക, തുടങ്ങിയവ ആധുനിക സംസ്കാരത്തിനു യോജിക്കാത്ത കാടന്‍ നിയമങ്ങളാണ് എന്നിങ്ങനെയുള്ള വാദങ്ങളും അവയ്ക്കനുസൃതമായ നിയമവ്യവസ്ഥകളും ഉദാഹരണം. ഇത്തരം വ്യവസ്ഥകളെ സമൂഹത്തിന്‍റെ ശരീരം, ധനം, അഭിമാനം, ബുദ്ധി, ദീന്‍ മുതലായവയില്‍ വിധികല്‍പ്പി ക്കാനുള്ള അടിസ്ഥാനമാക്കുക എന്നത് ആകാശ-ഭൂമികളുടെ സ്രഷ്ടാവിനോട് കുഫ്റ് കാണിക്കലാണ്. സകലത്തിന്‍റെയും സ്രഷ്ടാവും സകലത്തിന്‍റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവനുമായ അല്ലാഹു നിര്‍ണ്ണയിച്ചുതന്ന വിയമവ്യവസ്ഥക്കെതിരെയുള്ള കയേറ്റമാണ്. തന്നോടൊപ്പം മറ്റൊരു നിയമനിര്‍മാതാവുകൂടി ഉണ്ടാവുകയെന്നതില്‍നിന്ന് എത്രയും ഉന്നതനും പരിശുദ്ധനുമായിരിക്കുന്നു അല്ലാഹു.(അദുവാഉല്‍ ബയാന്‍: 4/92,93)

ഡോ. സഫര്‍ അല്‍ ഹവാലി അദ്ദേഹത്തിന്‍റെ العلمانية എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ത്വാഗൂത്ത് എന്നത് ലാഇലാഹ ഇല്ലല്ലാഹുവിന്  എതിരാകുന്ന സകലതിനുമുപയോഗിക്കുന്ന പൊതുവായ പ്രയോഗമാണ്. അത് ചിന്നങ്ങളോ നിയമങ്ങളോ വ്യവസ്ഥകളോ വ്യക്തികളോ പതാകകളോ സംഘങ്ങളോ ചിന്തകളോ ഏതായാലും ശരി, അവയെല്ലാം ത്വാഗൂത്തുകളാകുന്നു... ശിര്‍ക്കെന്നത് -അതാണല്ലോ മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും വലിയ പാപവും പ്രവാചകന്മാരും അവരുടെ സമൂഹങ്ങളും തമ്മില്‍ നടന്ന സംഘട്ടനത്തിന്‍റെ കേന്ദ്രബിന്ദുവും- അല്ലാഹുവോടൊപ്പമോ അവനെ കുടാതെയോ ത്വാഗൂത്തിനുള്ള ഇബാദത്താണെന് നമുക്ക് പറയാന്‍ കഴിയും. അത് ഉദ്ദേശ്യ-ലക്ഷ്യങ്ങളില്‍, അനുസരണത്തിലും പിന്തുടര്‍ച്ചയിലും എന്നിങ്ങനെ രണ്ടു രൂപത്തിലുണ്ടാകാം. ഉദ്ദേശ്യലക്ഷ്യങ്ങളിലുള്ള ശിര്‍ക്ക്  നമസ്കാരം, പ്രാര്‍ത്ഥന , നേര്‍ച്ച സഹായാര്‍ഥന എന്നിവകാണ്ട് അല്ലാഹുവല്ലാത്തവരിലേക്ക് തിരിയലാണ്. ഈ ഇനത്തില്‍ പെട്ട ത്വാഗൂത്തുകള്‍ വിഗ്രഹം, പ്രതിഷ്ഠ, ജിന്ന് തുടങ്ങിയവയാണ്. എന്നാല്‍ അനുസരണത്തിലും പിന്‍പറ്റലിലുമുള്ള ശിര്‍ക്ക്  അല്ലാഹുവിന്‍റെ ശരീഅത്തിന് എതിര് നില്‍ക്കലും ജീവിത കാര്യങ്ങളില്‍ ചിലതിലോ എല്ലാറ്റിലുമോ അതനുസരിച്ച് വിധികല്‍പ്പിക്കാതിരിക്കലുമാണ്. ഈ ഇനത്തില്‍ പെട്ട ത്വാഗൂത്തുകള്‍ നേതാക്കന്മാര്‍, ജോത്സ്യന്മാര്‍, കൈനോട്ടക്കാര്‍, പ്രമാണിമാര്‍, വ്യവസ്ഥകള്‍, അനുകരണം, നിയമങ്ങള്‍, ഭരണഘടനകള്‍, ദേഹേഛ തുടങ്ങിയവയാണ്. വാസ്തവത്തില്‍ ഈ രണ്ടിനം ശിര്‍ക്കുകളും ഒരേ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്. അതായത് അല്ലാഹുവല്ലാത്തവരെ വിധികര്‍ത്താവാക്കലും അതിലേക്ക് നീങ്ങലും. ഇതംഗീകരിക്കപ്പെട്ടാല്‍ ഈ യാഥാര്‍ഥ്യാത്തെ പൂര്‍ണ്ണമായോ ഭാഗികമായോ പ്രതിനിധാനം ചെയ്യുന്ന സകലതും ത്വാഗൂത്താണെന്ന് വരും. അത് ഏത് രൂപത്തില്‍ ഏത് കാലത്ത് പ്രത്യക്ഷപ്പെട്ടാലും ശരി. വ്യക്തിയോ സമൂഹമോ ഈ ത്വാഗൂത്തുകളെ നിഷേധിക്കുകയും അവയില്‍ നിന്ന് മുക്തമാവുകയും ചെയ്യുന്നതുവരെ ലാഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യം നിര്‍വിഹിച്ചവരാകുന്നില്ല.)

الايمان ونواقضه എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതുന്നു:

لا بد من توحيد وتجريد متابعة رسول الله في التشريع، في الطاعة، في التحليل والتحريم,,, وناقض هذا الأصل:ان يعتقد أحد من الناس ان بإمكانه ان يتبع أي شيء أو أي دين سواء كان ذلك شرعا منسوخا ودين موروثا، أو دين وضعي وشريعة وضعية , فلو قال قائل : نحن مسلمون ، نصوم ونصلي ونحج البيت، لكن في جوانبنا المالية نريد ان نأخذ شريعة التوراة لأنها سهلة وخفيفة وواضحة . لو قال قائل ذلك فانه يكون كافر بالقرآن وبالدين كله، ناقضا للإيمان مرتدا عن الإسلام, فإذا قال اخر: لا نريد شريعة التوراة لأنها قديمة ، لكن نريد شريعة "نابليون" أو القانون الفرنسي أو القانون الأمريكي أو الإنكليزي، أو أي قانون من القوانيين... فنأخذه في أمورنا المالية فقط والمعاملات التجارية، اما الصلاة والصيام والزكاة والحج فنحن مسلمون, فنقول: لا ينفع ذلك لان هذا قد نقض إيمانه باتباعه لغير شريعة الله تبارك وتعالى, وهذا مناقض لشهادة "ان محمدا رسول الله" مناقضة عظيمة. 

(ഹലാല്‍-ഹറാം നിശ്ചയിക്കുന്നതിലും അനുസരണത്തിലും നിയമനിര്‍മാണത്തിലും ദൈവദൂതനെ ഏകനാക്കല്‍ അനിവാര്യമാണ്. ഏതെങ്കിലും ഒരു വ്യവസ്ഥയെ, അല്ലെങ്കില്‍ തനിക്ക് പാരമ്പര്യമായി ലഭിച്ച ഏതെങ്കിലും മതത്തേയോ വിധി ദുര്‍ബലമാക്കപ്പെട്ട നിയമവ്യവസ്ഥയേയോ അതുമല്ലെങ്കില്‍ പുതുതായുണ്ടാക്കപ്പെട്ട ഏതെങ്കിലും മതത്തേയോ നിയമ വ്യവസ്ഥയേയോ പിന്‍പറ്റല്‍  തനിക്ക് സാധ്യമാണെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവന്‍ ഈ അടിസ്ഥാനത്തെ നിഷേധിക്കുന്നവനാണ്. അപ്രകാരംതന്നെ 'ഞങ്ങള്‍ മുസ്‌ലിംകളാണ് കാരണം ഞങ്ങള്‍ നോമ്പനുഷ്ഠിക്കുന്നു, നമസ്കരിക്കുന്നു, ഹജ്ജ് ചെയ്യുന്നു. എന്നാല്‍ സമ്പത്തുമായി ബന്ധപ്പെട്ട മേഖലകളില്‍ തൌറാത്തിന്‍റെ വിധി സ്വീകരിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു; അതാണ് കൂടുതല്‍ എളുപ്പമുള്ളതും വ്യക്തമായതും' എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്‍ ഖുര്‍ആനെ മാത്രമല്ല, ദീനിനെ പൂര്‍ണാമായും നിഷേധിച്ചവനായി. ഈമാന്‍ നശിച്ചവനും മതപരിത്യാഗിയുമായി. ഇനിയൊരാള്‍ ഇപ്രകാരം പറയുന്നു എന്നിരിക്കട്ടെ: 'തൌറാത്തിന്‍റെ വിധികളൊന്നും ഞങ്ങളാഗ്രഹിക്കുന്നില്ല അത് പുരാതനമാണ്.- ഞങ്ങളാഗ്രഹിക്കുന്നത് നെപ്പോളിയന്‍റെ നിയമങ്ങളാണ്. അല്ലെങ്കില്‍ ഫ്രാന്‍സിന്‍റെയോ , അമേരിക്കയുടേയോ, ബ്രിട്ടീഷുകാരുടേയോ അതുപോലുള്ള മറ്റേതെങ്കിലും നിയമങ്ങളോ ആണ്. ഞങ്ങളുടെ കച്ചവടത്തിലും സാമ്പത്തിക ഇടപാടുകളിലും മാത്രം ഞങ്ങളത് സ്വീകരിക്കുന്നു. അതേസമയം നമസ്കരം, നോമ്പ്, ഹജ്ജ് തുടങ്ങിയവയൊക്കെ ഞങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്. അതിനാല്‍ ഞങ്ങള്‍ മുസ്‌ലിംകളാണ്'. നാം പറയുന്നു: ഈ വാദം ഒരു പ്രയോജനവും ചെയ്യുകയില്ല. അല്ലാഹുവിന്റേതല്ലാത്ത ഒരു ശരീഅത്ത് പിന്തുടരുന്നതിനാല്‍ അവരുടെ ഈമാന്‍ നശിച്ചുപോയിരിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണ് എന്ന സാക്ഷ്യവാക്യത്തിന്‍റെ വ്യക്തമായ നിഷേധമാണത്.)

ശൈഖ് അബ്ദ്ദുറഹ്മ്മാന്‍ അബ്ദ്ദുല്‍ ഖാലിഖ്: തന്‍റെ منهج جديد لدراسة التوحيد
എന്ന കൃതിയില്എഴുതുന്നു: 'തനിക്ക് വല്ല കൈകാര്യാധികാരവുമുണ്ടെന്ന് വിചാരിക്കുന്ന എവിടെയുമുള്ള മുഴുവന്‍ ത്വാഗൂത്തുകളുടെയും മുഖത്തുനോക്കി മുഅ്മിന്‍ വിളിച്ചുപറയേണ്ട ഒരു മുദ്രാവാക്യമുണ്ട്; 'ഭരണാധികാരം അല്ലാഹുവിന് മാത്രമാകുന്നു' എന്നതാണത്. ജനാധിപത്യമെന്നോ ജനതാല്‍പര്യമെന്നോ പേരിട്ട് തങ്ങള്‍ക്ക് തോന്നിയ വിധത്തില്‍ ഭരണം നടത്താം എന്നുവാദിക്കുന്ന ഇത്തരം ത്വാഗൂത്തുകളെ നിഷേധിക്കല്‍ ശറഇയ്യായ വാജിബാണ്. നിയമനിര്‍മാണാധികാരം അവകാശപ്പെടുന്നവരാണ് ഏറ്റവും വലിയ ത്വാഗൂത്തുകള്‍.'

സുഊദിയിലെ ഫത്വ്വാ സമിതി: ശൈഖ് ഇബ്നുബാസിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന സുഊദിഅറേബ്യയിലെ الرئاسة العامة لادارة البحوث العلمية والافتاء والدعوة والارشاد  എന്ന സ്ഥാപനം പുറത്തിറക്കിയ دليل الحاج والمعتمر എന്ന ലഘുലേഖയില്‍ കാഫിറായിപ്പോകുന്ന പത്തുകാര്യങ്ങള്‍ വിവരിക്കവേ നാലാമത്തേതായി പറഞ്ഞത്, ത്വാഗൂത്തിന്‍റെ വിധിയെ അല്ലാഹുവിന്‍റെ വിധിയേക്കാള്‍ ശ്രേഷ്ഠമായി കാണുക എന്നതാണ്. അതില്‍ എന്തെല്ലാം ഉള്‍പ്പെവടുമെന്ന് ലഘുലേഖ തന്നെ വിവരിക്കുന്നു:
1. മനുഷ്യനിര്‍മിതത നിയമങ്ങളെയും വ്യവസ്ഥകളെയും ശ്രേഷ്ഠമായി കാണുക. 
2. ഇസ്‌ലാമിന്‍റെ വിധി അപര്യാപ്തമാണെന്ന് കരുതുക.
3. മുസ്‌ലിംകളുടെ അധ:പതനത്തിനു കാരണം ഇസ്‌ലാമാണെന്ന് കരുതുക.
4. ഇസ്‌ലാമിനെ ജീവിത പ്രശ്നങ്ങളെ വിട്ട് ആരാധനാ ചിന്ഹങ്ങളില്‍ മാത്രമൊതുക്കുക. 
5. ഇസ്‌ലാമിലെ ശിക്ഷാവിധികള്‍ ആധുനിക ലോകത്തിന് പറ്റിയതല്ലെന്ന് പറയുകയും അല്ലാഹു ഇറക്കിയതല്ലാത്തതുകൊണ്ട് വിധികല്‍പ്പിക്കുന്നത് ശരിയാണെന്ന് കരുതുകയും ചെയ്യുക.-അല്ലാഹുവിന്‍റെ വിധിയേക്കാള്‍ ശ്രേഷ്ഠമെന്ന് കരുതുന്നില്ലെങ്കിലും. കാരണം അല്ലാഹു ഹറാമാക്കിയതിനെ ഹലാലായി അവന്‍ കാണുന്നുണ്ടല്ലോ.

ഡോ. യൂസുഫുല്‍ ഖറദാവി എഴുതുന്നു: സംശയമില്ല, ഈ വിഷയത്തില്‍ അടിസ്ഥാന തത്വം ഇതാണ്: അല്ലാഹുവിന്‍റെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒരു ഭരണകൂടത്തിലേ പങ്കാളിത്തം വഹിക്കാവൂ. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പ്പനകളെ നിരാകരിക്കാവതല്ല. ഈമാനിന്‍റെ തന്നെ തേട്ടമാണ് അല്ലാഹുവിനും റസൂലിനുമുള്ള വിധേയത്വം. 'അല്ലാഹുവും അവന്‍റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ ആ കാര്യത്തില്‍ സ്വന്തമായ ഒരു തീരുമാനമെടുക്കാന്‍ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ലാത്തതാകുന്നു. ആര്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്നുവോ അവര്‍ സ്പഷ്ടമായ ദുര്‍മാസര്‍ഗൂത്തിലകപ്പെട്ടുപോയി'(അല്‍ അഹ്സാബ്:36), 'നിങ്ങളില്‍ മറ്റുള്ളവരുടെ മറപിടിച്ച് സൂത്രത്തില്‍ ഊരിച്ചാടുന്നവരെ അല്ലാഹു നല്ലവണ്ണം അറിയുന്നുണ്ട്. അതിനാല്‍ പ്രവാചകന്‍റെ കല്‍പ്പന ലംഘിക്കുന്നവര്‍ വല്ല വിപത്തിലും അകപ്പെടുകയോ തങ്ങളുടെ മേല്‍ വേദനയേറിയ ശിക്ഷ വന്നുഭവിക്കുകയോ ചെയ്യുന്നത് ഭയപ്പെട്ടുകാള്ളട്ടെ'(അന്നൂര്‍:63).

നിയമനിര്‍മാണം, വിദ്യാഭ്യാസം, സംസ്കാരം, വാര്‍ത്താ വിതരണം, സാമ്പത്തികം, രാഷ്ട്രീയം, അന്താരാഷ്ട്രീയം തുടങ്ങി ജീവിതത്തിന്‍റെ വിവിധ രംഗങ്ങളില്‍ അല്ലാഹുവിന്‍റെ നിയമങ്ങള്‍ നടപ്പിലാക്കാത്തഭരണകൂടം, നിയമങ്ങള്‍ക്ക്  വേണ്ടി ഇസ്‌ലാമികേതര സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. സ്രോതസ്സ് പൌരസ്ത്യ-പാശ്ചാത്യ ഇറക്കുമതിയാകാം; ലിബറല്‍ തത്വശാസ്ത്രമാകാം, മാര്‍ക്സിസമാകാം, മറ്റെന്തെങ്കിലുമാകാം. അല്ലെങ്കില്‍, ചില സ്രോതസ്സുകള്‍ ഇസ്‌ലാമില്‍ നിന്നുതന്നെയാകാം. ഇസ്‌ലാമിനോടൊപ്പം വേറെ ചിലതുകൂടി കൂട്ടൂകയും അതിന്‍ ഇസ്‌ലാമിനേക്കാള്‍ മുന്‍ഗണന നല്‍കുകയും ചെയ്തിട്ടുണ്ടാകാം. ഇതൊക്കെയും ഇസ്‌ലാമിന്‍റെ വീക്ഷണത്തില്‍ അസ്വീകാര്യമാണ്. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികല്‍പ്പി‍ക്കേണ്ടത് ഇസ്‌ലാം മുസ്‌ലിംകള്‍ക്ക്  നിര്‍ബ്ന്ധമാക്കിയിരിക്കുന്നു. ഇസ്‌ലാമിന്‍റെ വിധികളില്‍ ചിലതുള്‍കൊള്ളുകയും  ചിലത് തള്ളുകയും ചെയ്യാന്‍ പാടുള്ളതല്ല. അല്ലാഹു റസൂലിനോട് പറഞ്ഞുവല്ലോ: 'പ്രവാചകരേ, അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് താങ്കള്‍ അവരുടെ വ്യവഹാരങ്ങളില്‍ വിധിനടത്തുക. അവരുടെ ഇഛകളെ പിന്‍പറ്റാതിരിക്കുക. ഇക്കൂട്ടര്‍ താങ്കളെ വിഷമിപ്പിച്ച്, അല്ലാഹു താങ്കള്‍ക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള സന്മാര്‍ഗഇത്തില്നിന്ന് അണു അളവ് വ്യതിചലിപ്പിക്കുന്നതിനെ സൂക്ഷിക്കുക. ഇനി അവര്‍ പിന്തിരിഞ്ഞു പോവുകയാണെങ്കില്‍ താങ്കള്‍ അറിഞ്ഞിരിക്കുക: അവരുടെ ചില പാപങ്ങളുടെ ഫലമായി അല്ലാഹു അവരെ ആപത്തില്‍ അകപ്പെടുത്താന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. ഈ ജനത്തിലധികപേരും കടുത്ത അധര്‍മികകളാണ് എന്നതത്രെ സത്യം'(അല്‍ മാഇദ:49)
തങ്ങള്‍ക്കവതരിച്ച വേദത്തില്‍ ചിലത് സ്വീകരിക്കുകയും ചിലതിനെ അവഗണിക്കുകയും ചെയ്ത ഇസ്രായേല്‍ സമൂഹത്തെ ഖുര്‍ആമന്‍ കഠിനമായി അപലപിച്ചിട്ടുണ്ട്: 'നിങ്ങള്‍ വേദത്തിന്‍റെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ഭാഗങ്ങള്‍ നിഷേധിക്കുകയുമാണോ?. നിങ്ങളില്‍ അവ്വിധം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം, ഐഹിക ജീവിതത്തില്‍ നിന്ദ്യനും നീചനുമായിത്തീരുകയും അന്ത്യദിനത്തില്‍ ഏറ്റവും കഠിനമായ പീഡനത്തിലേക്ക് തള്ളപ്പെടുകയുമല്ലാതെ മറ്റെന്ത്?. നിങ്ങള്‍ പ്രവര്‍ത്തിനച്ചുകാണ്ടിരിക്കുന്നതിനെ കുറിച്ച് അല്ലാഹു അശ്രദ്ധനല്ലതന്നെ. പരലോകത്തിനുപകരം ഐഹിക ജീവിതം വിലക്ക് വാങ്ങിയവരാണവര്‍. അതിനാല്‍ അവരുടെ ശിക്ഷയില്‍ ഒരിളവുമുണ്ടാകില്ല; അവര്‍ ഒരുവിധത്തിലും സഹായിക്കപ്പെടുകയുമില്ല.'
(അല്‍ ബഖറ:85,86)

അല്ലാഹുവിന്‍റെ നിയമത്തില്നിന്ന് വ്യതിചലിക്കുന്നതിന്‍റെ ഒന്നാമത്തെ ഉത്തരവാദി രാജാവെന്നോ, പ്രസിഡണ്ടെന്നോ സൈനിക ഭരണാധികാരിയെന്നോ മറ്റോ പേരുകളുള്ള ഭരണാധിപരാണ്. അദ്ദേഹത്തോട് സഹകരിക്കുന്നവര്‍ തെറ്റില്‍ പങ്കാളികളാണ്; ആ സഹകരണത്തിന്‍റെ തോതനുസരിച്ച്. ഫറവോന്‍റെ സൈന്യത്തെ ഖുര്‍ആന്‍ അയാളുടെ തെറ്റില്‍ പങ്കാളികളായി ഗണിക്കുകയും ഐഹിക-പാരത്രിക ശിക്ഷകള്‍ക്കവര്‍ അര്‍ഹറരാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്: 'വാസ്തവത്തില്‍ ഫറോവയും ഹാമാനും അവരുടെ പടകളും പിഴച്ചവരാകുന്നു'(അല്‍ ഖസ്വസ്:8)
അക്രമികളോട് സഹകരിക്കുന്നത് നിഷിദ്ധമാകുന്നതിനെ കുറിച്ച് നാം ഇത്രയും വിശദീകരിച്ച കാര്യങ്ങള്‍ തത്ത്വമാണ്, എന്നുപറഞ്ഞാല്‍ അടിസ്ഥാന പൊതുതത്ത്വമാണത്. (ഫിഖ്ഹുദ്ദൌല: ഫില്‍ ഇസ്‌ലാം)

മേലുദ്ധരിച്ച സലഫി പണ്ഡിതന്മാരുടെ വീക്ഷണം തന്നെയാണ് ഹാക്കിമിയ്യത്തിന്‍റെ കാര്യത്തില്‍ തങ്ങള്‍ക്കുനള്ളതെന്ന് മുജാഹിദ് സുഹൃത്തുക്കള്‍ക്ക്  വാദമുണ്ടെങ്കില്‍ അവരത് തെളിയിക്കട്ടെ. (അല്ലെന്നതിന് അവരുടെ ഗ്രന്ഥങ്ങളില്നിന്നുതന്നെയുള്ള നിരവധി തെളിവുകള്‍ അടുത്ത അധ്യായങ്ങളില്‍ വായിക്കാം). ഒരു കാര്യം ഇവിടെ ഉറപ്പിച്ചു പറയുന്നു: സലഫി പണ്ഡിതന്മാര്‍ ഇവിടെ വിശദീകരിച്ച കാര്യങ്ങളുമായിജമാഅത്തെ ഇസ്‌ലാമിക്ക് യാതൊരു വിയോജിപ്പുമില്ല. എന്നല്ല, രൂപീകരണം മുതല്‍ ഇന്നോളം ജമാഅത്ത്ഊന്നിപ്പറഞ്ഞിട്ടുള്ള കാര്യങ്ങളാണത്.

2 comments:

  1. നമ്മള്‍ ജീവിക്കുന്ന രാജ്യത്ത് ഇസ്ലാമിക ഭരണമാല്ലെങ്കില്‍ നമ്മള്‍ അവിടത്തെ നിയമം അനുസരിക്കെണ്ടാതുണ്ടോ ?????

    ReplyDelete
  2. നമ്മള്‍ ജീവിക്കുന്ന രാജ്യത്ത് ഇസ്ലാമിക ഭരണമാല്ലെങ്കില്‍ നമ്മള്‍ അവിടത്തെ നിയമം അനുസരിക്കെണ്ടാതുണ്ടോ ?????

    ReplyDelete